


കൊച്ചി : ഡിജെ പാർട്ടിക്കിടെ ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.. കതൃക്കടവ് തമ്മനം റോഡിലെ മില്ലേനിയൽ ബാറിൽ ശനിയാഴ്ച രാത്രി പത്തരയ്ക്കുണ്ടായ സംഭവത്തിൽ തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. ഒരു വര്‍ഷം മുന്പ്പും ഈ ബാറിൽ വെടിവയ്പു നടന്നിരുന്നു.. ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരിക്കേല്‍പിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ ഉദയംപേരൂര്‍ സ്വദേശി ജിനീഷ സാഗറിനെ കസ്റ്റഡിയിലെടുത്തെന്ന് പോലീസ് പറഞ്ഞു. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. യുവാവുമായി തര്‍ക്കിച്ച യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.
മദ്യക്കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ യുവാവിൻ്റെ കഴുത്തിലാണ് പരി ക്കേറ്റത്. സംഭവത്തിൽ ഉദയംപേരൂർ സ്വദേശിയായ ഇരുപത്തിയൊൻപതുകാരിയെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ആക്രമണം നടക്കുമ്പോൾ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെ ഇവിടെ ഉണ്ടായിരുന്നു. സംഘര്‍ഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാര്‍ തടിച്ചുകൂടി.
മോശമായി പെരുമാറിയതിന് പിന്നാലെ പാര്‍ട്ടിക്കിടെ യുവാവും യുവതിയും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായിരുന്നു. കസ്റ്റഡിയിലായ ശേഷം യുവതിയോട് യുവാവിനെതിരെ പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പരാതി നല്‍കുന്നില്ല എന്നാണ് ജിനീഷ പ്രതികരിച്ചത്
സംഭവത്തെ തുടർന്നു കതൃക്കടവ് – തമ്മനം റോഡിൽ ഗതാഗത തടസമു ണ്ടായി. കുത്തേറ്റ യുവാവിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
2024 ഫെബ്രുവരി 11നാണ് ഇതേ ബാറിന്റെ മുന്നില്‍ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാര്‍ പൂട്ടിയപ്പോള്‍ അവിടെ നിന്നിറങ്ങി കതൃക്കടവ് ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പ്രതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി. ഓടിവന്ന മറ്റ് ജീവനക്കാര്‍ ആക്രമണം ചെറുത്തതോടെ യുവാക്കളില്‍ ഒരാള്‍ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു.