കൊച്ചി : മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ. വിപിന്റെ പരാതി കെട്ടിച്ചമച്ചതാണെന്നും ഇയാള്‍ മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. തനിക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വിപിൻ ഉണ്ടാക്കിയെന്നും വിപിൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. ചൂടായി സംസാരിച്ചപ്പോൾ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞിരുന്നെന്ന് ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരുപാട് സൗഹൃദങ്ങളുള്ള ആളല്ല. എന്നാല്‍ ടൊവിനൊ തോമസ് അടുത്ത സുഹൃത്താണ്. ടൊവിനോടെക്കുറിച്ച് താൻ മോശമായി പറയില്ല. വിപിൻ നല്കിയ പരാതി കെട്ടിച്ചമച്ചതാണ്. 2 ആഴ്ച മുൻപ് തനിക്ക് ഒരു സ്ത്രീയുടെ ഫോൺ വന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ള കാര്യകൾ പറഞ്ഞു. അതിൽ ഒരു പേര് വിപിൻ്റേതായിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട ഒരു നടി വിളിച്ച് പരാതി പറഞ്ഞു. വിപിൻ അവരോട് മാപ്പ് പറഞ്ഞുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിനെ ഒരു സുഹൃത്തായി കണ്ടിരുന്നത്. തന്നിലേക്ക് നേരിട്ട് ആക്സസ് ഉള്ള ആളായിരുന്നു വിപിൻ. യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ വിപിൻ ഉണ്ടാക്കിയ നാടകമാണിപ്പോൾ നടക്കുന്നതെന്ന് ഉണ്ണി പറഞ്ഞു.
ഒന്നിലേറെ നടിമാർ വിപിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. മാനേജർക്കെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും ഉണ്ണി വ്യക്തമാക്കി. 3 മാസം മുൻപ് നടി ഫെഫ്കയിൽ വിപിന്‍ എതിരെ പരാതി നൽകിയിരുന്നു. തന്റെ വ്യക്തി-സിനിമാ ജീവിതത്തെ അപമാനിക്കാൻ വിപിൻ ശ്രമിച്ചുവെന്ന് ഉണ്ണി മുകുന്ദൻ ആരോപിച്ചു. കേസുമായി മുന്നോട്ട് പോകും. അമ്മയിലും, ഫെഫ്കയിലും വിശദീകരണം നൽകും. തനിക്ക് വധ ഭീഷണി ഉണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ടൊവിനോയെ കുറിച്ച് താൻ മോശം പറയില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
തനിക്ക് ലോബി ഇല്ലെന്നും ഗോഡ് ഫാദറില്ലെന്നും ഉണ്ണി പറയുന്നു. ഒരാള്‍ക്കും തന്റെ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് ഉണ്ണി പറയുന്നു. വളരെ മോശപ്പെട്ട കാര്യം വിപിന്റെ ഭാഗത്ത് നിന്നുണ്ടായി. അത് തെളിവോടെ പിടിക്കപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു. തന്നെ തകർക്കാൻ ശ്രമിച്ചവർ വിപിനെ ഉപകരണമാക്കിയെന്ന് ഉണ്ണി ആരോപിച്ചു.
ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതിനെ തുടർന്ന് തന്നെ ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്നാണ് വിപിൻ ആരോപിക്കുന്നത്.