ചെന്നൈ : ആരാധകര്‍ ആവേശവപൂര്‍വം കാത്തിരിക്കുന്ന ജൂണ്‍ ഇരുപത്തിരണ്ട്. ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള രസികര്‍പടയ്ക്ക് ഇന്ന് ആഘോഷദിനം. വെട്രിയില്‍ തുടങ്ങി ജനനായകനില്‍ എത്തി നില്ക്കുന്ന ദളപതി വിജയ്ക്ക് അന്‍പത്തിയൊന്നാം പിന്നാള്. സിനിമ ജീവിതത്തിന് വിരാമമിട്ട് തമിഴ്നാടിന്റെ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. അവസാന ചിത്രമായി പ്രതീക്ഷിക്കപ്പെടുന്ന ജനനായകന്റെ ടീസറാണ് പിറന്നാല്‍ സ്പെഷ്യലായി വിജയ് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത്.
അവസാന ചിത്രമായി അനൌണ്സ് ചെയ്യപ്പെട്ട ജനനായകന് അടുത്ത ജനുവരി ഒന്‍പതിനാകും പുറത്തിറങ്ങുക. ഒരു അപ്ഡേറ്റ് കൊതിച്ച് കാത്തിരുന്നവര്‍ക്ക് ബര്‍ത്ത്ഡേ സ്പെഷ്യല്‍ ആയാണ് ജനനായകന്റെ ടീസര്‍ എത്തിയത്. “എൻ നെഞ്ചിൽ കുടിയിരിക്കും” ആരാധകർക്കും പ്രേക്ഷകർക്കും പിറന്നാൾ ദിനത്തിൽ ജനനായകൻ ടീം ഗംഭീര ദൃശ്യ വിരുന്നൊരുക്കിയത്. വിജയുടെ പൊലീസ് കഥാപാത്രത്തിൽ സൂപ്പർ സ്റ്റൈലിൽ അതി ഗംഭീര സ്വാഗോടെ ദളപതി വിജയ് എത്തിയ ജനനായകന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. രക്തത്തിൽ കുതിർന്ന മുഷ്ടിയുമായി തീജ്വാലകൾക്ക് നടുവിലൂടെ പ്രതിഷേധക്കാരെ നേരിടുന്ന ജനനായകൻ ടീസറിൽ അനിരുദ്ധ് രവിചന്ദറിന്റെ ജ്വലിക്കുന്ന സംഗീത സംവിധാനം പ്രത്യേക ശ്രെദ്ധ നേടുന്നു.
“ഒരു യഥാർത്ഥ നേതാവ് ഉദിക്കുന്നത് അധികാരത്തിനു വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടിയാണ്” എന്ന വാചകത്തോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് മൂന്നു മില്യണിൽ പരം റിയൽ വ്യൂവേഴ്സുമായി കുതിക്കുകയാണ് ജനനായകൻ ടീസർ. ലോകവ്യാപകമായി 2026 ജനുവരി 9ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്റെ സംഗീത സംവിധാനം അനിരുദ്ധ് നിർവഹിക്കുന്നു.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവർ അവതരിപ്പിക്കുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.