


കൊച്ചി : എറണാകുളം നെട്ടൂരിൽ കവര്‍ച്ചാ സാധനങ്ങളുമായി എത്തിയ കണ്ടെയ്നർ ലോറി പിടിച്ചെടുത്ത് പനങ്ങാട് പൊലീസ്. കണ്ടെയ്നറിൽ ഉണ്ടായിരുന്ന മൂന്ന് രാജസ്ഥാന് സ്വദേശികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പ്രതികളിലൊരാൾ സ്റ്റേഷനിലെ ശുചിമുറിയുടെ ജനൽ പൊളിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. കസ്റ്റഡിയിലുള്ള രണ്ട് പേരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഊട്ടിയിൽ നിന്ന് കാർ കവർന്ന് കടത്തിയെന്ന് സംശയത്തിലാണ് എറണാകുളം പനങ്ങാട് കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്തത്. രാജസ്ഥാൻ രജിസ്ട്രേഷനിലായിരുന്നു കണ്ടെയ്നർ ലോറി.
കവർച്ചാ സംഘമെന്ന സംശയത്തെ തുടർന്നാണ് പനങ്ങാട് പോലീസ് ഇന്നലെ ഒരു കണ്ടെയ്നർ ലോറിയെയും മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. പനങ്ങാട് നെട്ടൂര്‍ വെച്ചായിരുന്നു ഇവരെ കണ്ടെയ്നർ തടഞ്ഞുനിർത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. കവർച്ചാ സംഘമാണ് എന്നായിരുന്നു പോലീസിന് രഹസ്യ വിവരം ലഭിച്ചത്. പാലിയേക്കര ടോൾ പ്ലാസ പാസ് ചെയ്ത് പോയതിനുശേഷം കണ്ടെയ്നറിനെ പോലീസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. പുലർച്ചെ 04:30-ഓടെ കണ്ടെയ്നര്‍ ലോറി നെട്ടൂരിലെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വണ്ടി തടഞ്ഞ് പരിശോധന നടത്തി. ആദ്യം എസിയും അനുബന്ധ വസ്തുക്കളുമാണ് കണ്ടെയ്നറിൽ കണ്ടെത്തിയതെങ്കിലും ഇവ മാറ്റി വീണ്ടും പരിശോധിച്ചപ്പോൾ ഗ്യാസ് കട്ടറടക്കമുള്ളവ കണ്ടെത്തി. ഇതിനിടെ ലോറിയിലുണ്ടായിരുന്ന ഒരാളൾ ഇറങ്ങിയോടി. പിന്നാലെ ലോറിയിലുണ്ടായിരുന്ന ബാക്കി 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.