ഒഡീഷ : 1999 ഓഗസ്റ്റ് രണ്ടിന് പശ്ചിമ ബംഗാളിലെ ഗൈസാൽ എന്ന സ്ഥലത്തുവെച്ചായിരുന്നു രാജ്യത്തെ മുഴുവന്‍ നടുക്കിയ ട്രെയിന്‍ കൂട്ടിയിടി നടക്കുന്നത്. രണ്ട് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ച് 290 പേര്‍ക്ക് ജീവന് അന്ന് നഷ്ടമായി. ഗൈസാൽ ട്രെയിനപകടത്തിന് പിന്നാലെ അന്നത്തെ റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു. മൂന്നാം അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്തായിരുന്നു ആ അപകടം. അപകടത്തിന് പിന്നാലെ ഉത്തരവാദിത്തമേറ്റെടുത്ത് സമതാ പാര്‍ട്ടിയില്‍ നിന്നുള്ള കേന്ദ്രറെയില്‍വേ മന്ത്രിയായ നിതീഷ് കുമാര്‍ രാജിവെക്കുകയായിരുന്നു.
ഒഡീഷയില്‍ ഇന്നലെ നടന്ന ട്രെയിന്‍ അപകടത്തിന് പിന്നാലെ റെയില്‍വേ മന്ത്രി അശ്വിന് വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാണിക്കുന്നതും ഇതേ അപകടമാണ്. അന്ന് ഗൈസാല്‍ ട്രെയിന്‍ അപകടത്തിന് പിന്നാലെ ബി.ജെ.പി ക്യാബിനറ്റില്‍ റെയില്‍വേ മന്ത്രിയായിരുന്ന നിതീഷ് കുമാര്‍ രാജിവെച്ചിരുന്നു. ഈ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് അശ്വിനി വൈഷ്ണവിന്റെയും രാജി വേണമെന്ന ആവശ്യമുയരുന്നത്.