ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കണമെന്ന് സുപ്രീം കോടതി. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം തുടർ നടപടികൾ സ്വീകരിക്കണമെന്നും അറ്റക്കുറ്റ പണികളിലടക്കം ശുപാർശകൾ നടപ്പാക്കാത്തതെന്താണെന്നും കോടതി ചോദിച്ചു.
സംസ്ഥാനങ്ങളുടെ നിഷ്ക്രിയത്വം ന്യായീകരിക്കാനാവില്ലെന്നും കോടതി നിർദേശങ്ങൾ ഇരു സംസ്ഥാനങ്ങളും തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും നിരീക്ഷിച്ചു. ശുപാർശകൾ നടപ്പാക്കാൻ കോടതി ഒരാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.