തിരുവനന്തപുരം: സീപ്ലെയിൻ പദ്ധതിയെക്കുറിച്ച് പറഞ്ഞ് നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മിൽ വാക്പോര്. മന്ത്രി പറഞ്ഞത് ആർക്കും പരാതിയില്ലാതെ പദ്ധതി നടപ്പാക്കുമെന്നാണ്.
കേരളത്തിൽ ഒരുപാട് ഡാമുകൾ ഉണ്ടെന്നും അവ പ്രയോജനപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം, കേരളത്തിലെ ബീച്ചുകൾ വാട്ടർ സ്പോർട്സിനുള്ള സ്ഥലങ്ങൾ അയക്കുമെന്നും കൂട്ടിച്ചേർത്തു. ഇതിൽ ചില ഗ്രൂപ്പ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.
അതേസമയം, സീപ്ലെയിൻ പദ്ധതി കൊണ്ടുവന്നത് ഉമ്മൻചാണ്ടി സർക്കാരാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷം സ്വകര്യ സർവ്വകലാശാലയെ എതിർത്തത് പോലെയാണ് സീപ്ലെയിനെയും എതിർത്തതെന്ന് പറഞ്ഞ ചെന്നിത്തല, ഇപ്പോഴെങ്കിലും അത് തീരുമാനിച്ചത് സ്വാഗതാർഹം എന്നും പരിഹസിച്ചു.
തിരിച്ചടിച്ച മന്ത്രി മുഹമ്മദ് റിയാസ്, അന്ന് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ ഹോം വർക്ക് ഉണ്ടായിരുന്നില്ലെന്നും, അന്ന് ചൂണ്ടിക്കാട്ടിയത് ആ പോരായ്മ ആണെന്നും വ്യക്തമാക്കി. ഇപ്പോൾ പോരായ്മകൾ പരിഹരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും, കടലിൽ മാത്രമേ സീപ്ലെയിൻ ഇറങ്ങാവൂ എന്ന് എവിടെയും എഴുതിവച്ചിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം, നാടിന് അള്ള് വെക്കുന്ന പണി എടുക്കരുതെന്നും പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.