തിരുവനന്തപുരം : നടന് കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജീവനക്കാര്‍. ദിയ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലമാണെന്ന് ജീവനക്കാരുടെ ആരോപണം. ദിയ തന്നെയാണ് തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചത്. തങ്ങളെ തട്ടിക്കൊണ്ട് പോയി പൂട്ടിയിട്ടെന്നുമാണ് ജീവനക്കാരുടെ ആരോപണം.
‘ഇന്റര്‍നാഷണല്‍ ഓര്‍ഡറിന് വേണ്ടി ഞങ്ങളുടെ അഡ്രസ് ഉപയോഗിച്ചാണ് പ്രോഡക്ടുകള്‍ അയക്കാറുള്ളത്. ദിയ പറഞ്ഞിട്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പണം വാങ്ങിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ദിയ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിച്ചത് നികുതി പ്രശ്നം മൂലമാണ്. ടാക്സ് പ്രശ്നമുള്ളതുകൊണ്ടാണ് തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പണം മാറ്റുന്നതെന്ന് ദിയ പറഞ്ഞു. ഞങ്ങൾ കാരണം തന്റെ 200 ഓർഡറുകളാണ് പാക്ക് ചെയ്യാൻ സാധിക്കാതെ പോയതെന്ന് ദിയ പറഞ്ഞു. നിങ്ങൾക്ക് എതിരേ പരാതി നൽകണ്ടെങ്കിൽ അഞ്ച് ലക്ഷം രൂപ ഫ്ലാറ്റിൽ കൊണ്ട് തരാൻ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ സ്റ്റാറ്റസ് ഇടാൻ ദിയ ആരംഭിച്ചിരുന്നു. എന്റെ ഭർത്താവിനെതിരേ കള്ളക്കേസ് നൽകുമെന്നും ഭീഷണിപ്പെടുത്തി. എനിക്ക് വന്ന നഷ്ടത്തിന് പണം തന്നാൽ നിങ്ങളെ തിരികെവിടാമെന്ന് പറഞ്ഞു. ഷോപ്പിലുള്ള എല്ലാ അന്താരാഷ്ട്ര ഓർഡറുകളും ഞങ്ങളുടെ വിലാസം ഉപയോഗിച്ചായിരുന്നു അയച്ചത്. എല്ലാത്തിനും നമ്മുടെ വിലാസമായിരുന്നു ഉപയോഗിച്ചത്. ദിയയുടെ വിലാസമോ ഫോൺ നമ്പറോ എവിടേയും ഉപയോഗിക്കില്ല.
മണിക്കൂറുകളോളം പൂട്ടിയിട്ടു. തട്ടിക്കൊണ്ടു പോയി ഫോണ്‍ ബലമായി പിടിച്ച് വാങ്ങി. അഞ്ച് ലക്ഷം രൂപ തന്നാല്‍ പരാതി കൊടുക്കില്ലെന്ന് പറഞ്ഞു. ജാതി പറഞ്ഞ് അവഹേളിച്ചു. ഞങ്ങളുടെ കയ്യില്‍ നിന്ന് പണം വാങ്ങിയെടുത്തതിന് ശേഷം ദിയയുടെ കുടുംബത്തിലുള്ള ഓരോരുത്തരേയും വിളിച്ച് വരുത്തി. മൂന്ന് കാറുകളിലായാണ് അവര്‍ വന്നത്. ഇവരുടെ കാറിലാണ് ഞങ്ങളെ ഏതോ ഒരു ഓഫീസിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോയത്. അവരുടെ സംസാരത്തില്‍ നിന്നാണ് അമ്പലമുക്കുള്ള ഒരു ഓഫീസാണെന്ന് ഞങ്ങള്‍ക്ക് മനസിലായത്. അവിടെ ക്യാമറയൊന്നും ഉണ്ടായിരുന്നില്ല. പത്തിലധികം ആളുകളുണ്ടായിരുന്നു. ഓരോരുത്തരും വിഡിയോ ഷൂട്ട് ചെയ്തു. പൊലീസിനെപ്പോലെയുള്ള ഒരാളുണ്ടായിരുന്നു. അയാള്‍ പൊലീസാണോ എന്നറിയില്ല. അയാള്‍ ഞങ്ങളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ചെക്ക് വാങ്ങുകയും ചെയ്തു. യൂട്യൂബില്‍ ഞങ്ങളുടെ വിഡിയോ ഇടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് രണ്ട് മണിക്കൂറിനുള്ളിലാണ് അവരെടുത്തത്. അതെങ്ങനെയാണ് എടുത്തതെന്ന് അറിയില്ല. നാളത്തെ യൂട്യൂബില്‍ ഞങ്ങളുടെ വിഷ്വല്‍ വരുമെന്ന് ദിയ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഡെലിവറി കഴിയുന്നത് വരെ ജോലിയില്‍ തുടരാമെന്നാണ് തീരുമാനിച്ചത്. . പക്ഷേ, മോശം പെരുമാറ്റം കാരണം ഞങ്ങള്‍ പെട്ടെന്ന് ജോലി നിര്‍ത്തുകയായിരുന്നു”.
”ദിയ ഭീഷണിപ്പെടുത്തിയാണ് എട്ട് ലക്ഷം രൂപ കൈക്കലാക്കിയത്. രാവിലെ 11 മണിക്ക് പൂട്ടിയിട്ടതിന് ശേഷം രാത്രിയാണ് ഞങ്ങളെ പുറത്ത് വിട്ടത്. ഒരു വര്‍ഷമായി 69 ലക്ഷം ഞങ്ങള്‍ തട്ടിയെന്ന് പറയുന്നു. സിസിടിവി പരിശോധിച്ച് കവര്‍ മാറ്റിയെടുത്ത് വെക്കാന്‍ പറയുന്ന ആളാണ് ദിയ. അങ്ങനെയുള്ളയാള്‍ എങ്ങനെയാണ് ഇത്രയും വലിയ തുക തട്ടിച്ചത് അറിയാതിരുന്നത്. ആദ്യം പരാതി കൊടുത്തത് ഞങ്ങളാണ്”. പ്രതിമാസം ഇടപാട് 60,000 രൂപയാണ് നടക്കുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു. കൃഷ്ണകുമാര്‍ ജീവനക്കാരിയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോയും ജീവക്കാര്‍ മാധ്യമങ്ങളെ കാണിച്ചു.
കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.