


കൊല്ലം : കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. കടപ്പാക്കട അക്ഷയനഗർ സ്വദേശി വിഷ്ണു വിഷ്ണു എസ്. പിള്ളയാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ ശ്രീനിവാസപിള്ളയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
വിഷ്ണുവിന് ചെറിയ മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നതായി സൂചനയുണ്ട്. ശ്രീനിവാസപിള്ളയും ഭാര്യയും മകന് വിഷ്ണുവുമാണ് കടപ്പാക്കടയിലെ വീട്ടില്‍ താമസിച്ചിരുന്നത്. വിഷ്ണുവിന്റെ അമ്മ രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് ശനിയാഴ്ച വീട്ടിലെത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അഭിഭാഷകനായ ശ്രീനിവാസപിള്ള കഴിഞ്ഞ 10 വർഷമായി പ്രാക്ടീസ് ചെയ്തിരുന്നില്ല. മകൻ വിഷ്ണു 2 തവണ വിവാഹം കഴിച്ചിരുന്നതായും ഇവ രണ്ടും നിയമപരമായി വേർപിരിഞ്ഞതായും നാട്ടുകാർ പറയുന്നു. ഒരിക്കൽ വീടിന് മുകളിൽ നിന്നും ചാടി വിഷ്ണുവിന്റെ കാൽ ഒടിഞ്ഞിരുന്നതായും വിവരമുണ്ട്.
വീടിന് മുന്നിൽ ട്യൂഷന് സെന്ററുകളുടേയും നിര്‍മാണ കമ്പനികളുടേയും ഹോട്ടല്‍ സര്‍വീസിന്റെയുമൊക്കെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം വ്യാജമാണെന്നും മകന്റെ സന്തോഷത്തിനായി പിതാവ് സ്ഥാപിച്ചതാണ് ഇവയെന്നും കൗൺസിലർ പറഞ്ഞു.