അഹമ്മദാബാദ് : അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിലെ അവശിഷ്ടങ്ങളിൽ നിന്ന് ഡിജിറ്റൽ വിഡിയോ റെക്കോഡർ (ഡിവിആർ) കണ്ടെടുത്തു. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് (എടിഎസ്) കണ്ടെത്തിയത്. വിമാനത്തിന്റേതാണോ എന്ന് പരിശോധിക്കും. തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പിന്നിലെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു.
ബോയിങ് 787-8 വിമാനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചേക്കും. ഇതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ആലോചനകൾ നടത്തുന്നു. സുരക്ഷാ അവലോകനങ്ങളുടെ ഭാഗമായി വിമാനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചേക്കുമെന്നാണ് വിവരം.
വിമാനത്തിന്റെ മുൻഭാഗത്തെ കോക്ക്പിറ്റിലുള്ള സൗണ്ട് റെക്കേർഡർ അടക്കം ഇനി കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള പരിശോധനകൾ ഇന്നലെ നടന്നിരുന്നു. ഇതോല്ലാം ലഭിച്ചാൽ മാത്രമേ അവസാന നിമിശം വിമാനത്തിനുള്ളിൽ എന്തെല്ലാമാണ് നടന്നതെന്നും അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ സംസാരിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാവുകയൊള്ളൂ.
വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് സർക്കാർ വ്യക്തമാാക്കുന്നത്. വ്യോമയാന മന്ത്രിയാണ് ഈ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകും.