തിരുവനന്തപുരം : അവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തിയ ഡിഐജി ആർ.നിശാന്തിനിക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതല നൽകി സംസ്ഥാന സർക്കാർ. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്ന് മുതൽ അവധിയിലായിരുന്നു നിശാന്തിനി.
ആദ്യത്തെ ആറ് മാസം ശിശു പരിചരണ ലീവിലായിരുന്നു. പിന്നീടുള്ള ആറ് മാസം ഏൺഡ് ലീവിലുമായിരുന്നു. അവധി തീരാൻ 27 ദിവസം ബാക്കി നിൽക്കെയാണ് സർവീസിൽ തിരികെ പ്രവേശിച്ചത്.
രഹസ്യാന്വേഷണ വിഭാഗത്തിൽ ഡിഐജിയായും ഐജി സ്ഥാനത്തിന് തുല്യമായ നിലയിൽ ആഭ്യന്തര സുരക്ഷയുടെ ചുമതലയുമാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ നാലിന് പോലീസ് ആസ്ഥാനത്തെത്തി ജോലിയിൽ പ്രവേശിച്ച നിശാന്തിനിക്ക് ചുമതല നൽകിയിരുന്നില്ല.