കൊല്ലം : സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വരാനിരിക്കുന്ന തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ, പാർട്ടി സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയ രേഖക്ക് പാർട്ടിയിലും മുന്നണിയിലും പിന്തുണ ഉറപ്പിക്കൽ തുടങ്ങിയവയാണ് എം.വി ഗോവിന്ദന് മുന്നിൽ പാർട്ടി സെക്രട്ടറി എന്ന നിലയിലുള്ള പ്രധാന കടമ്പകൾ.
89 അംഗം സിപിഐഎം സംസ്ഥാന സമിതിയില്‍ 15 പുതുമുഖങ്ങളാണ്. മന്ത്രിമാരായ ആർ.ബിന്ദു, വീണാ ജോര്‍ജ്, ആലപ്പുഴയിൽ നിന്ന് കെ പ്രസാദ്, വി.കെ സനോജ്, വി.വസീഫ്, ഡോ.ചിന്ത ജെറോം, ജോൺ ബ്രിട്ടാസ്, വി.ജോയ്, എം.രാജഗോപാൽ, കെ.വി അബ്ദുൾ ഖാദർ, കെ.അനിൽ കുമാർ, എസ്.സതീഷ്, ബിജു കണ്ടക്കെ തുടങ്ങിയ നേതാക്കളും സംസ്ഥാനകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത പുതുമുഖങ്ങള്‍
എം,രാജഗോപാൽ, കെ,റഫീഖ്, എം മെഹബൂബ്, വി.പി അനിൽ, കെ.വി അബ്ദുൾ ഖാദർ, എം.പ്രകാശൻ, വി.കെ സനോജ്, വി.വസീഫ്, കെ.ശാന്തകുമാരി, ആര്. ബിന്ദു, എം.അനിൽ കുമാർ, എം.പ്രസാദ്, പി.ആർ രഘുനാഥ്, എസ്.ജയമോഹൻ, ഡി.കെ മുരളി
സംസ്ഥാന കമ്മിറ്റിയിലെ പുതിയ പാനലിന് നിലവിലെ കമ്മിറ്റി അംഗീകാരം നൽകി. എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടർന്നേക്കും. പ്രായപരിധിയുടെ അടിസ്ഥാനത്തിൽ പി.കെ.ശ്രീമതിയും എ.കെ.ബാലനുമടക്കം ഏഴ് അംഗങ്ങൾ കമ്മിറ്റിയിൽ നിന്ന് പുറത്താവും.
അതേസമയം, സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള രേഖ പാർട്ടി ലൈൻ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഭവസമാഹരണത്തിൽ ജനദ്രോഹ നിലപാടില്ലെന്നും സെസിൽ ആശങ്ക വേണ്ടെന്നുംവിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നല്കി.