തിരുവനന്തപുരം : വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ വയനാട്ടിൽ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ യു.ആര് പ്രദീപ് ആണെന്ന് വ്യക്തം.
പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും പിന്നീട് ബിജെപി ലീഡ് തിരിച്ചുപിടിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുല്‍ തിരിച്ചെത്തിയെങ്കിലും ബിജെപി ലീഡ് തിരിച്ചുപിടിച്ചു.
എന്നാല്‍ എട്ടാം റൗണ്ടിലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ രാഹുല്‍ തിരിച്ചെത്തി. പിന്നെ പിന്നോട്ട് പോയില്ല. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിന്റെ മുന്നേറ്റമായിരുന്നു തുടക്കം മുതല്‍.
ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 313,4264 ആണ്. ചേലക്കരയില്‍ യു.ആർ.പ്രദീപ് 11,936 വോട്ടിനും പാലക്കാട്ട് യുഡിഎഫ് 12,709 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.
മൂന്ന് മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? ഡോ.പി. സരിനിലൂടെ എൽഡിഎഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയിൽ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണ്.
ചേലക്കര നിലനിർത്തുക എൽഡിഎഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാൽ സർക്കാർ പല ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വരും. വയനാട്ടിൽ യുഡിഎഫിന് ആശങ്കയേ ഇല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതിലാണ് കണക്കൂട്ടലുകൾ.