ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള നിർണായക തിരച്ചിൽ ഇനിയും നീളും. ഗംഗാവാലി പുഴയിൽ ശക്തമായ അടിയൊഴുക്കുള്ളതിനാൽ മുങ്ങൽ വിദഗ്ധർക്ക് ഇന്ന് പുഴയിൽ ഇറങ്ങാനാകില്ല.ഈ സാഹചര്യത്തിൽ പുഴയിൽ ഇറങ്ങുന്നത് അപകടമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ട്രക്കിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിച്ച് ഡിങ്കി ബോട്ടുകള്‍ നിര്‍ത്താനും ദൗത്യസംഘത്തിന് കഴിഞ്ഞിരുന്നില്ല. ട്രക്കില്‍ ഘടിപ്പിക്കാനുള്ള സ്റ്റീല്‍ ഹുക്കുകള്‍ പുഴയുടെ അടിത്തട്ടിലെത്തിക്കാന്‍ പോലും സാധിക്കുന്നില്ല. അതേസമയം ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ ലോഹസാന്നിധ്യം ഉറപ്പിച്ചു. പുഴയിൽ ഉള്ളത് അർജുന്റെ ട്രക്ക് തന്നെയെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു.