


ബംഗളൂരു : കർണാടകയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ ഗ്യാരണ്ടി പദ്ധതികളിൽ പുനപരിശോധനയ്ക്ക് ഡി.കെ. ശിവകുമാർ സർക്കാർ.
ഗൃഹനാഥകളായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതിയിലുമാണ് പുനപരിശോധന.
പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം അനർഹരായി ആനുകൂല്യം കൈപ്പറ്റുന്നവരെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ ഇതിനു പിന്നാലെ വിമർശനവുമായി ബിജെപി രംഗത്തെത്തി. കൈപൊള്ളുന്ന സൗജന്യത്തില്‍ നിന്ന് സർക്കാർ പിൻവാങ്ങുകയാമെന്നാണ് വിമർശനം.