


ഒട്ടാവ : ക്യാനഡയിലെ ടൊറന്റോയിൽ കഴിഞ്ഞ ദിവസം രാത്രിയോടെ നടന്ന വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സൽസ ഫെസ്റ്റിവൽ നടന്ന പ്രദേശത്താണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിനു പിന്നിലുള്ളവർക്കെതിരേ പൊലീസ് തെരച്ചിൽ തുടരുകയാണ്.
പ്രദേശത്തു നിന്നും ജനങ്ങളെ ഒഴിപ്പിച്ചതായും പ്രദേശത്തെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം ക്യാനഡയിലെ മോൺട്രിയിൽ വെടിവയ്പ്പുണ്ടായതിനു പിന്നാലെയാണ് വീണ്ടും വെടിവയ്പ്പുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ടംബ്ലർ റിഡ്ജിലെ സ്കൂളിലും വെടിവയ്പ്പ് നടന്നിരുന്നു.