ബൊഗോട്ട: ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ അംബാസഡറെ പുറത്താക്കി കൊളംബിയ. ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രായേൽ അംബാസഡറെ പുറത്താക്കിയത്. അതേസമയം, ഹമാസിന്റെ റോക്കറ്റാക്രമണത്തെ തുടർന്ന് ജറുസലേമിലെ ഇസ്രായേൽ പാർലമെന്റ് യോഗം നിർത്തിവെച്ചു.ഗാസയിൽ ഇസ്രായേൽ പൂർണമായും അധിനിവേശം നടത്തുകയാണെങ്കിൽ അത് വൻ അബദ്ധമാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുദ്ധത്തിന് രണ്ടായിരം സൈനികരെ അയക്കാൻ അമേരിക്ക തയ്യാറാകുന്നതായി റിപ്പോർട്ട്.