തിരുവനന്തപുരം : കേരള വനഭേദഗതി ബിൽ സംബന്ധിച്ച് പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ ദീർഘിപ്പിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. 2024 ഡിസംബർ 31-വരെയായിരുന്നു നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.
ബില്ലിന്റെ മലയാളം പകർപ്പ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാകാൻ താമസിച്ചതിനാലാണ് കാലാവധി ദീർഘിപ്പിക്കുന്നത്. നിർദ്ദേശങ്ങൾ വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന ഔദ്യോഗിക വിലാസത്തിലോ ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാം.
ഇപ്പോൾ നിലവിലുള്ള നിയമം മനസ്സിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ച ബിൽ കേരള നിയമസഭയുടെ www.niyamasabha.org വെബ്സൈറ്റിൽ ലഭ്യമാണ്.
ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി
January 4, 2025മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പിഎന്‍ പ്രസന്നകുമാര്‍ അന്തരിച്ചു
January 4, 2025തിരുവനന്തപുരം : കേരള വനഭേദഗതി ബിൽ സംബന്ധിച്ച് പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർക്കാരിനെ അറിയിക്കാനുള്ള തീയതി ജനുവരി 10 വരെ ദീർഘിപ്പിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. 2024 ഡിസംബർ 31-വരെയായിരുന്നു നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.
ബില്ലിന്റെ മലയാളം പകർപ്പ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാകാൻ താമസിച്ചതിനാലാണ് കാലാവധി ദീർഘിപ്പിക്കുന്നത്. നിർദ്ദേശങ്ങൾ വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന ഔദ്യോഗിക വിലാസത്തിലോ ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാം.
ഇപ്പോൾ നിലവിലുള്ള നിയമം മനസ്സിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ച ബിൽ കേരള നിയമസഭയുടെ www.niyamasabha.org വെബ്സൈറ്റിൽ ലഭ്യമാണ്.
Related posts
വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതിലെ എതിര്‍പ്പ്; ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വിട്ടുനിന്ന് വി ശിവന്‍കുട്ടി
Read more
കോൺഗ്രസ് അംഗം വാച്ചും ഫയലും മോഷ്ടിച്ചു, ആരോപണവുമായി പാലാ നഗരസഭ ചെയര്‍പേഴ്സണ്‍; ഭരണപക്ഷത്ത് തർക്കം രൂക്ഷം
Read more
വെള്ളാപ്പള്ളിക്കെതിരെയുള്ള കോടതിവിധി സ്വാഗതം ചെയ്തു; ശിവഗിരി മഠാധിപതിയുടെ പരിപാടി ബഹിഷ്കരിക്കാൻ എസ്എൻഡിപിയുടെ ആഹ്വാനം
Read more
കെഇഎനെ ഡിവൈഎഫ്ഐ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതില്‍ ഇടതുപക്ഷ വാട്സ് ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം
Read more