തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണത്. ഒന്നും ചെയ്യാന്‍ പറ്റില്ല, സമ്മതിക്കില്ല. ‘ചിലര്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്താല്‍ നിഗൂഢമായി ബ്ലാക്ക് മെയില്‍ ചെയ്ത് പൊതു ജീവിതത്തില്‍ നിന്നും ഇല്ലാതാക്കും. ഇന്നും പല തരത്തില്‍ ഇതു തുടരുകയാണ്. സവര്‍ണര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നത് നമ്മുടെ വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം ഇപ്പോഴും നമുക്കുണ്ടെന്നും’ സിപിഐ നേതാവ് സി ദിവാകരന് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സി ദിവാകരന്റെ പ്രസ്താവന. ‘
കൊടും ജാതീയത മൂലം കേരളത്തിലെ പല രാഷ്ട്രീയനേതാക്കള്‍ക്കും പൊതു ജീവിതം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും സി ദിവാകരന് സൂചിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജാതി വിവേചനമാണ് തോല്‍വിക്ക് കാരണം . നാലു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ വിജയിച്ചു. നാലാം തെരഞ്ഞെടുപ്പില്‍ കടുത്ത സാഹചര്യമാണ് നേരിട്ടത്. കൊടും ജാതിയാണ്. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നത് താന്‍ നേരിട്ടു കേട്ടിട്ടുണ്ട് എന്നും ദിവാകരന് പറഞ്ഞു. നമ്മുടെ ആളാണോയെന്ന് തമ്മില്‍ തമ്മില്‍ ചോദിക്കുന്നു. ഇതൊരു നാടൻ പ്രയോഗമാണ്. ഇതു കേട്ടതോടെ തോല്‍ക്കുമെന്ന് ഉറപ്പായി. സെക്രട്ടേറിയറ്റില്‍ അഞ്ചു കൊല്ലം ഇരുന്നവനാണ് താന്‍. മുന്‍ മന്ത്രി സി ദിവാകരന് പറയുന്നു. വൈക്കം സത്യാഗ്രഹം- തിരസ്കരിക്കപ്പെടുന്ന കേരളചരിത്രം എന്ന പുസ്തക പ്രകാശനച്ചടങ്ങിലാണ് മുന്‍മന്ത്രിയുടെ തുറന്നുപറച്ചില്‍.
അയോധ്യയിലെ രാമക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി; മൂന്നുപേര്‍ അറസ്റ്റില്‍
January 4, 2024വിമാനക്കമ്പനി ഉദ്യോഗസ്ഥയായ നവവധു തൂങ്ങിമരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
January 4, 2024തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണത്. ഒന്നും ചെയ്യാന്‍ പറ്റില്ല, സമ്മതിക്കില്ല. ‘ചിലര്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്താല്‍ നിഗൂഢമായി ബ്ലാക്ക് മെയില്‍ ചെയ്ത് പൊതു ജീവിതത്തില്‍ നിന്നും ഇല്ലാതാക്കും. ഇന്നും പല തരത്തില്‍ ഇതു തുടരുകയാണ്. സവര്‍ണര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്നത് നമ്മുടെ വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം ഇപ്പോഴും നമുക്കുണ്ടെന്നും’ സിപിഐ നേതാവ് സി ദിവാകരന് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു സി ദിവാകരന്റെ പ്രസ്താവന. ‘
കൊടും ജാതീയത മൂലം കേരളത്തിലെ പല രാഷ്ട്രീയനേതാക്കള്‍ക്കും പൊതു ജീവിതം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും സി ദിവാകരന് സൂചിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജാതി വിവേചനമാണ് തോല്‍വിക്ക് കാരണം . നാലു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ വിജയിച്ചു. നാലാം തെരഞ്ഞെടുപ്പില്‍ കടുത്ത സാഹചര്യമാണ് നേരിട്ടത്. കൊടും ജാതിയാണ്. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ വോട്ടര്‍മാര്‍ തമ്മില്‍ ചോദിക്കുന്നത് താന്‍ നേരിട്ടു കേട്ടിട്ടുണ്ട് എന്നും ദിവാകരന് പറഞ്ഞു. നമ്മുടെ ആളാണോയെന്ന് തമ്മില്‍ തമ്മില്‍ ചോദിക്കുന്നു. ഇതൊരു നാടൻ പ്രയോഗമാണ്. ഇതു കേട്ടതോടെ തോല്‍ക്കുമെന്ന് ഉറപ്പായി. സെക്രട്ടേറിയറ്റില്‍ അഞ്ചു കൊല്ലം ഇരുന്നവനാണ് താന്‍. മുന്‍ മന്ത്രി സി ദിവാകരന് പറയുന്നു. വൈക്കം സത്യാഗ്രഹം- തിരസ്കരിക്കപ്പെടുന്ന കേരളചരിത്രം എന്ന പുസ്തക പ്രകാശനച്ചടങ്ങിലാണ് മുന്‍മന്ത്രിയുടെ തുറന്നുപറച്ചില്‍.
Related posts
മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറിനില്‍ക്കണം; പരസ്യ പ്രസ്താവനക്ക് കടുത്ത നടപടി : സണ്ണി ജോസഫ്
Read more
മുഖ്യമന്ത്രി കസേരയ്ക്കായുള്ള അടിപിടി; ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയില്‍ നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഹൈബി ഈഡന്
Read more
വ്യാജ ദേശീയത പ്രസംഗിക്കുന്ന ആര്‍എസ്എസ് അമേരിക്കയില്‍ പ്രകടിപ്പിക്കുന്നത് സമ്പൂര്‍ണ വിധേയത്വം : രാഹുല്‍ ഗാന്ധി
Read more
നിതിന്‍ രാജിന്റെ മരണം : ഒന്നാം പ്രതി ഡോ എംകെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല
Read more