ആലപ്പുഴ : അച്ചടക്ക നടപടിയെ കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്നു പറഞ്ഞു ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞു അച്ചടക്ക നടപടിക്ക് വിധേയനായ സിപിഎം നേതാവ് പിപി ചിത്തരഞ്ജൻ. താൻ എന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും പാർട്ടിയുടെ തീരുമാനങ്ങൾ ശിരസാവഹിക്കുമെന്നും ആലപ്പുഴ എംഎൽഎ കൂടിയായ ചിത്തരഞ്ജൻ പറഞ്ഞു.
വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാരൻ എന്ന് കണ്ടു ചിത്തരഞ്ജനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് ഇന്നലെ തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്തരഞ്ജന്റെ പ്രതികരണം. ആലപ്പുഴ സി പിഐഎമ്മിലെ വിഭാഗീയതയിൽ പാർട്ടി കൂട്ടനടപടിയെടുത്തിരുന്നു. പി പി ചിത്തരഞ്ജൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോൾ ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.ചിത്തരഞ്ജൻ , എം. സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കും മറ്റു 40 ഓളം നേതാക്കളെ പ്രവർത്തിച്ച ഘടകത്തിൽ നിന്നും താഴേക്കും തരം താഴ്ത്തിയിരുന്നു
കൂടാതെ 3 ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. എം സത്യപാലനേയും തരംതാഴ്ത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ മുതൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത നടപടിയുണ്ടായത്.