


ന്യൂഡല്‍ഹി : ഇന്ന് നടന്ന ഇന്ത്യാ മുന്നണി യോഗത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തതായും അഞ്ച് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എസ്ഐആര്‍, വോട്ട് കവര്‍ച്ച വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയക്കാനും യോഗം തീരുമാനിച്ചതായി ഖാര്‍ഗെ പറഞ്ഞു. യോഗശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു. രാജ്യത്തെ സാമ്പത്തിക സ്ഥിതി, കര്‍ഷക പ്രശ്നങ്ങള്‍, വിലക്കയറ്റം ഉള്‍പ്പെടെയുള്ള മറ്റ് ജനകീയ പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഒരു സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രണ്ട് മാസത്തിലൊരിക്കല്‍ ഇന്ത്യാസഖ്യം യോഗം ചേരുമെന്നും അടുത്ത യോഗം ഓഗസ്റ്റില്‍ ഹൈദരാബാദില്‍ വെച്ച് നടക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളന വേളയില്‍ എല്ലാ ദിവസവും സംയുക്ത പാര്‍ലമെന്ററി ഏകോപനം ഉണ്ടായിരിക്കും.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനും തൃണമൂൽ കോൺഗ്രസിൽ രൂപപ്പെട്ട ആഭ്യന്തര രാഷ്ട്രീയ തർക്കത്തിനും പിന്നാലെ മമത ബാനർജി ഇന്ത്യാ മുന്നണി യോഗത്തിൽ പങ്കെടുത്തു. ഇന്ത്യാസഖ്യ യോഗത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയും ഡിഎംകെയും വിട്ടുനിന്നു. ടിവികെ യെ യോഗത്തിന് വിളിച്ചിരുന്നെങ്കിലും അവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. തമിഴ്നാട് തെരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് സഖ്യം വിട്ടതിന് പിന്നാലെയാണ് ഇന്ത്യാസഖ്യവുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എംകെ സ്റ്റാലിന് എത്തിയത്.