


കോഴിക്കോട് : കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ വിജയത്തോട് അടുക്കുമ്പോൾ, വൈകാരിക കുറിപ്പുമായി വടകരയിലെ ആർഎംപി സ്ഥാനാർത്ഥിയായ കെ കെ രമ. ടി പി ചന്ദ്രശേഖരന്റെ ചിത്രം സഹിതമാണ് കുറിപ്പ്. ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനം കൂടിയാണിന്ന്. വടകരയിൽ രമയുടെ ലീഡ് പതിനായിരം കടന്ന് മുന്നേറുകയാണ്.
പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !! കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു… രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ. എന്നാണ് കെ കെ രമ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ടി പി ചന്ദ്രശേഖരന്റെ ചോരയ്ക്ക് വടകര പകരം ചോദിക്കുമെന്ന് വോട്ടെണ്ണലിന് മുന്നിൽ തന്നെ കെ കെ രമ വ്യക്തമാക്കിയിരുന്നു. ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടം വരെ എത്തും എന്ന് രമ അഭിപ്രായപ്പെട്ടിരുന്നു. വടകരയിൽ രാഷ്ട്രീയ ജനതാദൾ സ്ഥാനാർത്ഥി എം കെ ഭാസ്കരൻ രണ്ടാം സ്ഥാനത്താണ്. അഡ്വ. കെ ദിലീപാണ് ബിജെപിയുടെ സ്ഥാനാർത്ഥി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ!
ഇതു മതി !!
കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…
രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.