

കൊച്ചി : സര്‍വകലാശാല യൂണിയന് പിരിച്ചു വിട്ട കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല യൂണിയന് കാലാവധി പൂര്‍ത്തീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. യൂണിയന് ഈ മാസം 26 വരെ തുടരാന്‍ അര്‍ഹതയുണ്ടെന്ന പരാതിക്കാരുടെ വാദം കോടതി അംഗീകരിച്ചു. കലോത്സവ ഫണ്ട് അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ( ഫെബ്രുവരി 10 ) കേരള സര്‍വകലാശാല യൂണിയനെ വിസി മോഹനന് കുന്നുമ്മല്‍ അസാധുവാക്കിയത്. യൂണിയന് തെരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. വിസിക്കെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു മോഹന്‍ കുന്നുമ്മലിന്റെ നടപടി.
വിസിയുടെ ഉത്തരവിനെതിരെ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. യൂണിവേഴ്സിറ്റി യൂണിയന്റെ കലോത്സവം ഉൾപ്പടെയുള്ള രണ്ട് പരിപാടികളും വിസി റദ്ദ് ചെയ്തിരുന്നു. വിസിയുടേത് പ്രതികാരനടപടിയാണെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു.