അഹമ്മദാബാദ് : വിമാനാപകടം നടന്നസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. അഹമ്മദാബാദിൽ വിമാനാപകടം നടന്നസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തം നേരിട്ട് വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
തൊട്ടടുത്തെ സിവില്‍ ആശുപത്രിയിലേക്ക് പ്രധാനമന്ത്രി യാത്ര തിരിച്ചു. ഇവിടെ പരിക്കേറ്റ് ചികിത്സയിലുള്ളവരെ കാണും. അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശിനെയും പ്രധാനമന്ത്രി സന്ദർശിക്കും. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
അപകടത്തില്‍ മരിച്ച മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിയിലും അദ്ദേഹം എത്തുമെന്നാണ് വിവരം. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായോടും വ്യോമയാനമന്ത്രിയോടും പ്രധാനമന്ത്രി വിവരങ്ങൾ തേടിയിരുന്നു.
സന്ദർശനത്തിന് മുന്നോടിയായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.അപകടത്തില്‍ മരിച്ച മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിയിലും അദ്ദേഹം എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായോടും വ്യോമയാനമന്ത്രിയോടും പ്രധാനമന്ത്രി വിവരങ്ങൾ തേടിയിരുന്നു.
സന്ദർശനത്തിന് മുന്നോടിയായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി ചർച്ച നടത്തി. അതേസമയം അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി.