

ന്യുഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയുടെ മുന്നിലാണ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഉൾപ്പടെയുള്ള നേതാക്കൾ പ്രതിഷേധിക്കുന്നത്.
കൈകൾ കൂട്ടിക്കെട്ടിയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ഇന്നലെ സിജെപി സമരത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ പരിക്കേറ്റവരെ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും സന്ദർശിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയത്. അതിനിടെ മുഖ്യമന്ത്രി വി.ഡി സതീശനും സമരവേദിയിലെത്തി. പ്രതിഷേധിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. മന്ത്രി പി.സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനങ്ങളുടെ പോരാട്ടത്തിന് മുന്നിൽ ഈ സർക്കാർ പരാജയപ്പെടുമെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി വിഷ്ണുനാഥ് പറഞ്ഞു.
പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സമര വേദിയിലെത്തി. രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ നീക്കം നടത്തിയെങ്കിൽ അദ്ദേഹം വഴങ്ങിയില്ല. ഇൻ്റലിജൻസ് ഏജൻസിക്ക് പോലും സൂചന നൽകാതെയായിരുന്നു പ്രതിഷേധത്തിൻ്റെ ആസൂത്രണം. എന്തിനാണെന്ന് അറിയിക്കാതെയാണ് എംപിമാരേയും മുഖ്യമന്ത്രിമാരേയും രാഹുൽ ഗാന്ധി വിളിച്ചു വരുത്തിയത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം തുടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി വി.ഡി സതീശനെ സമരവേദിയിലേക്ക് വിളിച്ച് വരുത്തിയത്.