


കൊച്ചി : കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എയിംസ് അനുവദിക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പുകൾ വെറും പാഴ്വാക്കുകൾ മാത്രമാണോ എന്ന് ചോദിച്ച കോടതി കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിൽ എന്താണ് തടസമെന്നും കോടതി ചോദിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ എയിംസ് നടപ്പിലാക്കുമ്പോൾ കേരളത്തോട് വിവേചനം കാണിക്കരുത്. നയപരമായ തീരുമാനങ്ങളുടെ പേരിൽ മാത്രം കേരളത്തെ മാറ്റിനിർത്താനാകില്ല. സംസ്ഥാന സർക്കാർ കണ്ടെത്തിയ ഭൂമി എയിംസിന് അനുയോജ്യമാണോ എന്ന പഠന റിപ്പോർട്ട് എവിടെയെന്നും ഇന്ത്യയിലാകെ 22 എയിംസുകൾ സ്ഥാപിക്കാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും കോടതി ചോദിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജോയിൻ്റ് സെക്രട്ടറി ഓൺലൈനിൽ ഹാജരായിരുന്നു. ഡെപ്യൂട്ടി സോൾസിറ്റർ ജനറലിനോട് ഹാജരാകാനും കോടതി നിർദേശിച്ചു.