ആലപ്പുഴ: മാന്നാറില്‍നിന്ന് 15 വര്‍ഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയത്തെ തുടർന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശോധന തുടങ്ങി. മരിച്ചെന്ന് കരുതുന്ന കലയുടെ ഭർത്താവ് അനിലിന്റെ വീടിന് പരിസരത്തുള്ള പഴയ സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്.സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. മരിച്ചെന്ന് കരുതുന്ന കലയുടെ ഭർത്താവ് നിലവിൽ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിച്ചേക്കുമെന്നാണ് വിവരം. മാന്നാറില്‍ നിന്ന് 20 വയസുകാരിയായ കല എന്ന യുവതിയെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഇവരെ കാണാതായെന്ന പരാതി പോലും അന്ന് പോലീസിന് ലഭിച്ചിരുന്നില്ല. കല മറ്റൊരു ആൺ സുഹൃത്തിനൊപ്പം പോയെന്ന അഭ്യൂഹങ്ങളാണ് പരന്നത്.
എന്നാൽ ഇവരെ കാണാതായിട്ടുണ്ടെന്നും കൊലപ്പെടുത്തി കുഴിച്ച് മൂടിയതാണെന്നും രണ്ട് മാസം മുമ്പാണ് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ഇവരിൽ ഒരാളെ പോലീസ് സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അനിലിന്റെയും കലയുടേയും പ്രണയ വിവാഹമായിരുന്നു. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. സ്വന്തം വീട്ടുകാരുമായി കലയ്ക്ക് വലിയ അടുപ്പമില്ലായിരുന്നെന്നാണ് വിവരം.